അതേസമയം മുൻകൂർ ജാമ്യഹർജിയിൽ, തന്നെ കേസുമായി ബന്ധപ്പെടുത്തുന്നത് കെട്ടിച്ചമച്ച കഥകളാണെന്ന് ലക്ഷ്മി മേനോൻ ആരോപിച്ചു. പരാതിക്കാരനായ ഐടി ജീവനക്കാരൻ ബാറിൽ വെച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കാറിൽ പിന്തുടർന്ന് ബിയർ കുപ്പികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചുവെന്നും താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ല, ഈ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും നടി ജാമ്യ ഹർജിയിൽ പറയുന്നു. കേസിൽ ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടതിന് ശേഷമേ ഇനി കോടതി തുടർനടപടികളിലേക്ക് നീങ്ങുകയുള്ളൂ.
advertisement
ഞായറാഴ്ച രാത്രി കൊച്ചിയിലെ ഒരു ബാറിൽ വെച്ചാണ് ഐടി ജീവനക്കാരനും നടിയും സുഹൃത്തുക്കളുമായി തർക്കമുണ്ടായത്.രാത്രി 11:45-ഓടെ നോർത്ത് പാലത്തിൽ വെച്ച് ഇവർ കാർ തടഞ്ഞ് യുവാവിനെ വലിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. കാറിനുള്ളിൽ വെച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും, പിന്നീട് ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടെന്നും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.