രാജ്യാന്തരവിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസലും കേന്ദ്രം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടെണ്ടറിനു ശേഷവും തുക വര്‍ധിപ്പിച്ച് നടത്തിപ്പ് ചുമതല ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരമുണ്ടാകുമെന്നാണ് സൂചന.
advertisement
Also Read ഇന്നസെന്റ് ചാലക്കുടി വിട്ട് എറണാകുളത്ത് സ്ഥാനാർത്ഥിയാകും?
തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള പശ്ചാത്തലത്തിലാണ് വിമാൈനത്താവളം കൂടി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് രംഗഹത്തെത്തിയത്. അതേസമയം ആദ്യമായാണ് അദാനി ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്.
