നേരത്തെയും മുഖ്യമന്ത്രിയുടെ ഹെലികോപറ്റര്‍ യാത്ര വിവാദമായിരുന്നു. സിപിഎം സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ഓഖി പണ്ട് ഉപയോഗിച്ചതാണ് ആദ്യ വിവാദം. അടുത്തിടെ ബെഫി സമ്മേളനത്തില്‍ പങ്കെടുത്തശേഷം കോട്ടയത്ത് നടന്ന ദേശാഭിമാനി പരിപാടിക്കെത്താനും മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു. 5 ലക്ഷത്തോളം രൂപയാണ് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്ടര്‍ യാത്രക്കായി ചെലവഴിക്കുന്നതെന്നാണ് സൂചന.
- 'ജോസഫിന്റെ ആവശ്യം ന്യായം; മാണി മകനെ നിയന്ത്രിച്ചാല്‍ പിളര്‍പ്പുണ്ടാകില്ല': പി.സി ജോര്‍ജ്
advertisement
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് മുഖ്യമന്ത്രി നടത്തുന്ന ആഡംബര യാത്രക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കടംകയറി ജനം ആത്മഹത്യ ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് വിമർശിച്ചു. റോമന്‍ നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയാണ് പിണറായി വിജയനെന്നും ഡീന്‍ കുര്യാക്കോസ് കാസര്‍കോട് പറഞ്ഞു. അതേസമയം, തിരക്കറിയ ഷെഡ്യൂള്‍ കാരണമാണ് മുഖ്യമന്ത്രി യാത്രക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
