'ബല്‍റാമിനെ മുതിര്‍ന്ന നേതാക്കള്‍ കയറൂരി വിട്ടിരിക്കുകയാണോ?' എം.ബി രാജേഷ്

Last Updated:

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത് വിടി ബല്‍റാം രംഗത്തെത്തിയിരുന്നു.

പാലക്കാട്: കെ.ആര്‍ മീരക്കെയ്‌ക്കെതിരെ പ്രതികരിച്ച വി.ടി ബല്‍റാം എം.എല്‍.എയെ വിമര്‍ശിച്ച് എം.ബി രാജേഷ് എം.പി. ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതാണെന്നും തെറിവിളിക്കാനുളള ലൈസന്‍സ് ആരാണ് എംഎല്‍എക്ക് നല്‍കിയതെന്നും എം.ബി രാജേഷ് ചോദിച്ചു. വിവേകമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരുത്തണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്നും രാജേഷ് ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത് വിടി ബല്‍റാം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കെ.ആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പിട്ടു. ഇതിന് മറുപടിയുമായി ബല്‍റാം രംഗത്തെത്തുകയും ചെയ്തു. പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്നായിരുന്നു ബല്‍റാമിന്റെ മറുപടി. ഇതിനിടെ ബല്‍റാമിനെ തിരുത്തി കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ധിഖും രംഗത്തെത്തി. എഴുത്തുകാരെ വിമര്‍ശിക്കുന്നതല്ല കോണ്‍ഗ്രസ് സംസ്‌കാരമെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ സിദ്ധിഖിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായി. ബല്‍റാമിന്റേതാണ് ശരിയായ നിലപാടെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം.
advertisement
ഇതിനിടെ ബല്‍റാമിന് പിന്തുണയുമായി കെ.എം ഷാജിയും രംഗത്തെത്തി. എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിലുള്ളതെന്നും ഈ ബ്ലാക്ക് ജീനിയസ്സുകള്‍ നിലകൊള്ളുന്നതും അവര്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു ഷാജിയുടെ വിമര്‍ശനം. ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്‌കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവണ്‍മെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്. ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകള്‍ക്കെന്ത് ആവിഷ്‌കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്തെന്നും കെ.എം ഷാജി ചോദിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബല്‍റാമിനെ മുതിര്‍ന്ന നേതാക്കള്‍ കയറൂരി വിട്ടിരിക്കുകയാണോ?' എം.ബി രാജേഷ്
Next Article
advertisement
വിവാഹേതര ബന്ധം കണ്ടുപിടിച്ച  45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടുപിടിച്ച 45കാരനെ മർദിച്ചു കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഹൈദരാബാദില്‍ 45കാരനായ വിജെ അശോകനെ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി.

  • അശോകിന്റെ മരണത്തെ സ്വാഭാവികമെന്നു കാണിക്കാന്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു.

  • വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയും രണ്ട് യുവാക്കളും ചേര്‍ന്നാണ് കൊലപാതകം.

View All
advertisement