ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) വളരെ മോശം നിലയിലാണ് എത്തിയിരിക്കുന്നത്.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പറയുന്നത് പ്രകാരം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള AQI 335 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 8 മണിക്ക് എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 337 ആയിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, ആനന്ദ് വിഹാറിൽ AQI 417 രേഖപ്പെടുത്തി. ഇത് ഗുരുതര (Severe) വിഭാഗത്തിലുള്ളതാണ്. ഡൽഹി-എൻസിആർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം ആയിരുന്നു. ഉത്തർപ്രദേശിലെ നോയിഡ (329), ഗ്രേറ്റർ നോയിഡ (287), ഗാസിയാബാദ് (333) എന്നിവിടങ്ങളിലും ഉയർന്ന മലിനീകരണം രേഖപ്പെടുത്തി. ഹരിയാനയിൽ ഗുരുഗ്രാം (245), ബല്ലഭ്ഗഢ് (305) എന്നിങ്ങനെയായിരുന്നു നില.
advertisement
വായു മലിനീകരണം വഷളായതിനെ തുടർന്ന്, എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (CAQM) ഞായറാഴ്ച ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) രണ്ടാം ഘട്ടം (Stage II) നടപ്പിലാക്കി. ഈ നടപടി ഒക്ടോബർ 14 മുതൽ നടപ്പാക്കിയ ഒന്നാം ഘട്ടത്തിന്റെ തുടർച്ചയാണ്. കൂടുതൽ പൊടി നിയന്ത്രിക്കുക എന്നതാണ് ഇതിലെ പ്രധാന കാര്യം.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി-എൻസിആർ മേഖലയിൽ ഗ്രീൻ പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും സുപ്രീം കോടതി ചില വ്യവസ്ഥകളോടെ അനുമതി നൽകി. സാധാരണ പടക്കങ്ങളേക്കാൾ 30% കുറവ് മലിനീകരണം മാത്രമേ ഗ്രീൻ പടക്കങ്ങൾ ഉണ്ടാക്കുന്നുള്ളൂവെന്നാണ് അവകാശവാദം. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) ആണ് ഈ പടക്കങ്ങൾ വികസിപ്പിച്ചത്. ബേരിയം, അലുമിനിയം തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളുടെ അളവ് ഗ്രീൻ പടക്കങ്ങളിൽ കുറവാണ്. കൂടാതെ, പൊടിയും പുകയും നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക അഡിറ്റീവുകളും ഇവയിൽ ചേർത്തിട്ടുണ്ട്.