ഇതിന് ശേഷമാകും കണ്ണൂരിൽ നിന്ന് അമിത് ഷാ തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ചു നടക്കുന്ന യതിപൂജ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ശിവഗിരിയിൽ എത്തുന്നത്. സുരക്ഷ ഒരുക്കുന്നതിനായി സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് വെള്ളിയാഴ്ച ഉച്ചയോടെതന്നെ കണ്ണൂരിലെത്തിയിരുന്നു.
ആശ്രമം ആക്രമിച്ചതിനു പിന്നിൽ RSS എന്ന് കോടിയേരി
എസ്പിജിക്കുപുറമെ പോലീസിന്റെ കമാൻഡോ വിഭാഗവും സുരക്ഷക്കായുണ്ട്. സായുധ പോലീസിനുപുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാൻഡോകളുടെയും യോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ നല്കിയിരുന്നു.
advertisement