ആശ്രമം ആക്രമിച്ചതിനു പിന്നിൽ RSS : കോടിയേരി

Last Updated:
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിനു പിന്നിൽ ആർ എസ് എസ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസിന്‍റെ ഫാസിസത്തിന്‍റെ മുഖത്തിന്‍റെ ഒടുവിലത്തെ ഉദാഹരമാണ് ആക്രമണമെന്നും കോടിയേരി പ്രതികരിച്ചു.
ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്തുവെയ്ക്കുകയും ചെയ്തു. ആക്രമണത്തിന് തന്ത്രികുടുംബം മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
ഇപ്പോൾ ഈ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് താഴമൺ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ട്. കലാപം നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയക്കും രാഹുൽ ഈശ്വറിനും ഈ ആക്രമണത്തിനു പിന്നിൽ പങ്കുണ്ടെന്നും സന്ദീപാനന്ദ ഗിരി ആരോപിച്ചിരുന്നു.
advertisement
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശ്രമം ആക്രമിച്ചതിനു പിന്നിൽ RSS : കോടിയേരി
Next Article
advertisement
'വിവാഹം ലൈംഗിക അടിമത്തമല്ല'; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി‌
'വിവാഹം ലൈംഗിക അടിമത്തമല്ല'; ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി‌
  • വിവാഹം ലൈംഗിക ബന്ധത്തിനുള്ള സ്ഥിരമായ സമ്മതമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.

  • ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

  • വിവാഹത്തിനുള്ളിലെ ലൈംഗികത പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയും മാത്രമാകണമെന്ന് കോടതി.

View All
advertisement