ആശ്രമം ആക്രമിച്ചതിനു പിന്നിൽ RSS : കോടിയേരി

Last Updated:
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിനു പിന്നിൽ ആർ എസ് എസ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസിന്‍റെ ഫാസിസത്തിന്‍റെ മുഖത്തിന്‍റെ ഒടുവിലത്തെ ഉദാഹരമാണ് ആക്രമണമെന്നും കോടിയേരി പ്രതികരിച്ചു.
ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായത്. ആശ്രമത്തിലെ വാഹനങ്ങൾ തീയിട്ടു നശിപ്പിച്ച അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്തുവെയ്ക്കുകയും ചെയ്തു. ആക്രമണത്തിന് തന്ത്രികുടുംബം മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
ഇപ്പോൾ ഈ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് താഴമൺ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ട്. കലാപം നടത്താൻ ആഹ്വാനം ചെയ്തിട്ടുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയക്കും രാഹുൽ ഈശ്വറിനും ഈ ആക്രമണത്തിനു പിന്നിൽ പങ്കുണ്ടെന്നും സന്ദീപാനന്ദ ഗിരി ആരോപിച്ചിരുന്നു.
advertisement
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദർശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശ്രമം ആക്രമിച്ചതിനു പിന്നിൽ RSS : കോടിയേരി
Next Article
advertisement
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി
  • വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തി.

  • വൈഷ്ണയുടെ വാദം കേട്ട ശേഷം, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി തിരുത്തി.

  • വൈഷ്ണയുടെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നടപടി ഹൈക്കോടതി നിർദേശ പ്രകാരം തിരുത്തി.

View All
advertisement