ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് തങ്ങൾ പിന്തുണച്ചതെന്നും എന്നാൽ നേമത്തിന്റെ കാര്യത്തിൽ വി. ശിവൻകുട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും ലത്തീഫ് പറഞ്ഞു. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നു.
അതേസമയം,ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. "ഒരു ജനാധിപത്യ സംവിധാനത്തിൽ വോട്ട് വേർതിരിച്ച് ചോദിക്കാനാകില്ല. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് ഞാൻ മത്സരിക്കുന്നത്. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങും, വേണ്ടെന്ന് പറയില്ല," ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
advertisement
നേരത്തെ എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരുടെ വോട്ട് വേണ്ടെന്ന് വെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
