ബംഗാൾ അതിർത്തി വഴിയാണ് ഗെർമി പ്രണോബ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു.7000 രൂപ നൽകിയാണ് ഇയാൾ വ്യാജ ആധാർ കാർഡ് തരപ്പെടുത്തിയത്.ബ്രഹ്മോസിൽ നിർമാണ പ്രവൃത്തികളുടെ കരാർ എടുത്ത ആൾവഴിയാണ് ജോലിക്ക് കയറിയത്.വേളി ഇംഗ്ലിഷ് ഇന്ത്യൻ ക്ലേ കമ്പനിക്കു സമീപമുള്ള ലേബർ ക്യാംപിലായിരുന്നു ഇയാളുടെ താമസം.മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്.ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഇയാളെ ചോദ്യം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 29, 2025 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരം ബ്രഹ്മോസിൽ നിർമാണ ജോലിചെയ്ത ബംഗ്ളാദേശ് സ്വദേശി പിടിയിൽ