Also Read- സജീവ കോവിഡ് കേസുകളിൽ മൂന്നാമതെത്തി കേരളം; രാജ്യത്തെ കോവിഡ് രോഗികൾ 63 ലക്ഷം കടന്നു
പദ്ധതിക്കെതിരായി ഉയർന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ചട്ടവിരുദ്ധമല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഫ്ളാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.
advertisement
രാഷ്ട്രീയ വൈരാഗ്യം വെച്ച് കോൺഗ്രസ് നേതാവ് നല്‍കിയ പരാതിയാണിതെന്ന് സർക്കാർ വാദിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം, പദ്ധതിയെ കുറിച്ച് ഉയർന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് സംബന്ധിച്ച് വ്യക്തമാകൂവെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സിബിഐ കോടതിയില്‍ വാദം ഉയര്‍ത്തി.