രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി. തമ്പി സമർപ്പിച്ച ഹർജിയിൽ, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നു. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ രണ്ട് വർഷത്തെ കാലതാമസം ഉണ്ടായി. പോലീസിൽ നേരിട്ട് പരാതി നൽകുന്നതിനുപകരം പരാതിക്കാരി കെപിസിസി പ്രസിഡന്റിനെ സമീപിച്ചത് എന്തുകൊണ്ടാണെന്നും പ്രതിഭാഗം ചോദിച്ചു.
കോടതി ചുമത്തുന്ന ഏത് വ്യവസ്ഥക്കും വിധേയമായി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് രാഹുൽ ഹർജിയിൽ പറഞ്ഞു. "ഒരു നിയമ നിർവ്വഹണ അധികാരിക്കും പരാതി നൽകാത്തതിന് പരാതിക്കാരി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ അവ്യക്തമാണ്. കൂടാതെ, സംഭവ തീയതി, സ്ഥലം എന്നിവയെക്കുറിച്ചോ ഇമെയിൽ ഒരു വിവരവും നൽകുന്നില്ല," രാഹുൽ ഹർജിയിൽ പറഞ്ഞു. ഹർജി പരിഗണിക്കുന്നതിനിടെ, പരാതി രാഷ്ട്രീയ പ്രേരിതമാണോ എന്നും, സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകാത്തത് എന്തുകൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
advertisement
മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
ആദ്യ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Summary: The court did not stay the arrest in the second case against Rahul Mamkootathil. Detailed arguments will be heard on Monday. The case was considered by the Thiruvananthapuram sessions court. In the first case, Mamkootathil had obtained a favorable verdict from the High Court to stay the arrest. The case has been postponed to Monday for further hearing
