അമ്പലത്തറ സ്വദേശി ഷംനാദിന്റെ പരാതിയിലാണ് നടപടി. പണം കൈമാറിയതിന്റെ രേഖകളും ഇയാൾ പാർട്ടി നേതൃത്വത്തിന് നൽകി. ചാലയിൽ വാട്ടർ അതോറിറ്റി ഓഫീസിന് സമീപമുള്ള 3 സെന്റിന് പട്ടയം നൽകാമെന്നായിരുന്നു വാഗ്ദാനം. 25 വർഷമായി ഷംനാദിന്റെ കൈവശമുള്ള ഭൂമിയാണിത്. തിരുവല്ലം സ്വദേശി സജിമോനാണ് പട്ടയം നൽകാമെന്ന് വാദ്ഗാനം ചെയ്തത്. ഇയാൾ സിപിഐ നേമം മണ്ഡലം പ്രസിഡന്റ് ഷെജുനാഥിനെ പരിചയപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഷെജുനാഥാണ് കാലടി ജയചന്ദ്രന്റെ വീട്ടില്‍ കൊണ്ടുപോയത്. 10 ലക്ഷം രൂപയാണ് ജയചന്ദ്രൻ ആവശ്യപ്പെട്ടത്. പിന്നീട് 5.5 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു.
advertisement
Also Read- ‘സഹകരണ’ത്തിൽ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടിയെന്ന് കോൺഗ്രസ്
മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നിൽവച്ച് 1.5 ലക്ഷം കൈമാറി. ദിവസങ്ങൾക്കുശേഷം തിരുവനന്തപുരം താലൂക്ക് തഹസിൽദാറിന്റെ ഓഫീസിൽ കൊണ്ടുപോയി. ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന പേരിൽ ഓഫീസിന് പുറത്തുവച്ച് 50,000 രൂപ ഗൂഗിൾ പേയിലൂടെ വാങ്ങി. 5 മാസത്തിനിടെ 4 ലക്ഷം രൂപ വാങ്ങിയതായാണ് പരാതി. ബാറിൽ ഇരുന്നും പണം ആവശ്യപ്പെട്ടു. ചെറിയ തുകകൾ പല തവണ ഇങ്ങനെ നൽകി. അന്വേഷണത്തിൽ, പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷപോലും വില്ലേജ് ഓഫിസിൽ നൽകിയിട്ടില്ലെന്ന് വ്യക്തമായതായി ഷംനാദ് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് നൽകിയ പരാതിയിൽ പറയുന്നു.