പൊതുപ്രവർത്തകനായ വിനയൻ ആംബുലൻസ് വിളിച്ചെങ്കിലും മെഡിക്കൽ കോളേജ് ഭാഗത്തുള്ള ആംബുലൻസ് ഇവിടെ വരെ ഓടിയെത്താൻ താമസം നേരിടും എന്ന് മനസ്സിലാക്കിയ അനീഷ് സിറിയക് വിനയന്റെ സഹായത്തോടെ അവശനായ ആളെ പിൻ സീറ്റിലേക്ക് മാറ്റുകയും സിപിആർ തുടരുകയും ചെയ്തു. കൂടി നിന്നവരിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഡ്രൈവിംഗ് സീറ്റിൽ എത്തി കാർ കാരിത്താസ് ഹോസ്പിറ്റലിലേക്ക് അതിവേഗം നീങ്ങി. ബോധിരഹിതനായ ആൾ സിപിആർ നൽകിയതോടെ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു. കാറിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നും ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തുള്ള ബാബു ജോസഫ് ആണ് കാറിനുള്ളിൽ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കി.
advertisement
കാറിന്റെ നമ്പർ ട്രാഫിക് സ്റ്റേഷനിൽ വിളിച്ചറിയിച്ച് ഫോൺ നമ്പർ ലഭ്യമാക്കുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ നിന്നും ഈ ഫോൺ നമ്പറിലൂടെ ബാബു ജോസഫിന്റെ വീട്ടിൽ വിവരമറിയിക്കുകയും ചെയ്തു. സിവിൽ പോലീസ് ഓഫീസർ ആയ അനീഷിന്റെ കൃത്യവും അവസരോചിതവുമായ ഇടപെടലിലൂടെ ഒരു ജീവനാണ് നിലനിർത്താനായത്. ബന്ധുക്കൾ എത്തുന്നത് വരെ ഹോസ്പിറ്റലിൽ തുടർന്ന ശേഷമാണ് അനീഷ് വീട്ടിലേക്ക് മടങ്ങിയത്.