കാപ്പാ നിയമപ്രകാരം നടപടിയെടുക്കാൻ ഫയൽ കലക്ട്രേറ്റുകളിലേക്ക് അയച്ചാലും സമയബന്ധിതമായി നടപടിയുണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ചില ജില്ലകളിൽ നൂറിലധികം ശുപാർശകൾ തീരുമാനമാകാതെ കിടക്കുന്നുണ്ട്. ഈ അലംഭാവം ക്രമസമാധാന പരിപാലനത്തെ ബാധിക്കുന്നു. കമ്മിഷണർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും മജിസ്റ്റീരിയൽ അധികാരം നൽകി പൊലീസ് കമ്മിഷണറേറ്റ് രൂപീകരിച്ചാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Also Read-രണ്ട് വർഷത്തിനിടെ ഏഴ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ആറുമാസം കരുതൽ തടങ്കലിലാക്കി
advertisement
എന്നാൽ, ഇതു പൊലീസിന്റെ ജോലിഭാരം വർധിപ്പിക്കുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. കാപ്പ കേസുകള്‍ കൈകാര്യം ചെയ്യാൻ കലക്ട്രേറ്റുകളിൽ പ്രത്യേക സെൽ ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. ലഹരി കേസുകളിൽ പ്രതികളാകുന്നവരുടെ സ്വത്ത് കണ്ടെടുക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു.
Also Read-സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്; കേസടുക്കണമെന്ന് ഡിജിപി
എൻഡിപിഎസ് നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. എൻഡിപിഎസ് നിയമം അനുസരിച്ച് വലിയ അളവിലുള്ള ലഹരി കണ്ടെത്തിയാൽ പ്രതികളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ 90 ദിവസത്തിനുള്ളിൽ ചെന്നൈയിലുള്ള കോംപീറ്റന്റ് അഥോറിയെ അറിയിച്ച് അംഗീകാരം വാങ്ങണം.
വസ്തുവകകൾ കണ്ടുപിടിച്ച് ഫ്രീസിങ് ഓർഡർ അയച്ച് അംഗീകാരവും വാങ്ങണം. കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വത്തുകൾ കണ്ടെടുക്കാം. ഗുണ്ടകളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപി പറഞ്ഞു.വാഹന പരിശോധനയിൽ പോലീസ് മാന്യമായി പെരുമാറണം. പൊതു സ്ഥലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തണം.
സ്ഥാപനങ്ങളും സ്വകാര്യ സംഘടനകളും സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ തകരാറിൽ ആണെങ്കിൽ അത് പ്രവർത്തനക്ഷമമാക്കാൻ പോലീസ് സഹായം ചെയ്യണം.ഇതിന്ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സഹായം തേടാമെന്നും യോഗത്തിൽ തീരുമാനമായി.