TRENDING:

എന്താവും പേര്? ആത്മകഥ അടുത്തമാസം പ്രസിദ്ധീകരിക്കുമെന്ന് ഇ പി ജയരാജൻ

Last Updated:

ഡി സി ബുക്സിനെതിരെ തുടർനിയമനടപടികൾക്കില്ലെന്നും അവർ പിശക് അംഗീകരിച്ചതാണെന്നും ഇപി ജയരാജൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: തന്റെ ആത്മകഥ അവസാനഘട്ടത്തിലാണെന്നും അടുത്തമാസം പ്രസിദ്ധീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. പ്രസാധകരായി മാതൃഭൂമി ബുക്സിന് വാക്ക് നൽകി. ഡി സി ബുക്സിനെതിരെ തുടർനിയമനടപടികൾക്കില്ലെന്നും അവർ പിശക് അംഗീകരിച്ചതാണെന്നും ഇപി ജയരാജൻ. നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

നേരത്തെ ഇ പിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ ഇ പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തിരുന്നത്.

അതേസമയം റാപ്പർ വേടന്റെ വിഷയത്തിലും ഇപി ജയരാജൻ പ്രതികരിച്ചു. തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയത് നല്ല കാര്യമാണെന്ന് പറഞ്ഞ ഇ പി, അദ്ദേഹം നല്ലൊരു സംഗീതജ്ഞനാണെന്നും വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു. ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല സർക്കാർ മുൻപ് വേടനെ പരിപാടിയ്ക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ടും ഇ പി പ്രതികരിച്ചു. കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാവും. അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. കോൺഗ്രസിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത് സഭയായാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താവും പേര്? ആത്മകഥ അടുത്തമാസം പ്രസിദ്ധീകരിക്കുമെന്ന് ഇ പി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories