അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ നേരത്തെ നൽകിയ മൊഴി. ഇതു കൂടാതെ, കുട്ടിയുടെ പിതാവിനെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളുടെയും കുട്ടി പഠിച്ചിരുന്ന സ്‌കൂൾ അധികൃതരുടെയും മൊഴികൾ ശേഖരിച്ചുവരികയാണ്. എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി പോണേക്കരയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. യുവാവ് ജോലിക്ക് പോകാത്തതിനെത്തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിൽ മനംനൊന്ത് "താനും മകളും പോവുകയാണെന്ന്" ഭാര്യക്ക് സന്ദേശമയച്ച ശേഷമാണ് ഇയാൾ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയത്. ജനുവരി 15-നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ കുടുംബകലഹമെന്ന് കരുതിയ കേസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പീഡനവിവരം പുറത്തുവന്നതോടെ പോക്‌സോ (POCSO) കേസ് ആയി മാറുകയായിരുന്നു.
advertisement
