TRENDING:

മൂന്നാം ക്ലാസുകാരനെ 26 നായകൾക്കൊപ്പം വീട്ടിലാക്കി അച്ഛൻ മുങ്ങി

Last Updated:

വീട്ടിലെത്തിയ പൊലീസ് സംഘവും കൗൺസിലറും കണ്ടത് ഭക്ഷണം കിട്ടാതെ അവശനിലയിലായ നിരവധി മുന്തിയ ഇനം നായ്ക്കളെയാണ്. ഇവയിൽ സൈബീരിയൻ ഹസ്കിയെപ്പോലുള്ള വിലയേറിയ ഇനങ്ങളുമുണ്ട്. നായകളുടെ എണ്ണം കൂടുതലായതിനാൽ വീടിനുള്ളിൽ സ്ഥലപരിമിതി ഉണ്ടായിരുന്നു. നായകളെ കുളിപ്പിക്കാത്തതുകൊണ്ട് പരിസരം മുഴുവൻ ദുർഗന്ധമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം തൃപ്പൂണിത്തുറയിൽ തന്റെ മൂന്നാം ക്ലാസുകാരനായ മകനെ 26 നായകൾക്കൊപ്പം ഒറ്റയ്ക്കാക്കി അച്ഛൻ മുങ്ങി. തൃപ്പൂണിത്തുറയിലെ എരൂർ തൈക്കാട്ട് ക്ഷേത്രത്തിനടുത്തുള്ള വാടകവീട്ടിൽ നടന്ന ഈ സംഭവം പൊലീസിനെയും ജനപ്രതിനിധികളെയും ഞെട്ടിച്ചു.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

കരളലിയിക്കും കാഴ്ചകൾ

വീട്ടിലെത്തിയ പൊലീസ് സംഘവും കൗൺസിലറും കണ്ടത് ഭക്ഷണം കിട്ടാതെ അവശനിലയിലായ നിരവധി മുന്തിയ ഇനം നായ്ക്കളെയാണ്. ഇവയിൽ സൈബീരിയൻ ഹസ്കിയെപ്പോലുള്ള വിലയേറിയ ഇനങ്ങളുമുണ്ട്. നായകളുടെ എണ്ണം കൂടുതലായതിനാൽ വീടിനുള്ളിൽ സ്ഥലപരിമിതി ഉണ്ടായിരുന്നു. നായകളെ കുളിപ്പിക്കാത്തതുകൊണ്ട് പരിസരം മുഴുവൻ ദുർഗന്ധമായിരുന്നു.

വീടുവിട്ടുപോയത്

സതീഷ് കുമാർ എന്ന പിതാവ് ആരോടും അധികം അടുപ്പം കാണിക്കാത്ത പ്രകൃതക്കാരനാണ്. ഇടയ്ക്കിടെ വീടുവിട്ട് പോകുന്നത് ഇദ്ദേഹത്തിന്റെ പതിവാണെന്ന് പൊലീസ് പറയുന്നു. നായകളെ മാറ്റാൻ കൗൺസിലർ നിർദേശം നൽകുകയും നഗരസഭ നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് സതീഷ് വീടുവിട്ടുപോയതെന്നാണ് പ്രാഥമിക വിവരം. മൂന്ന് ദിവസത്തിനു ശേഷമാണ് നായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. ഈ സമയമത്രയും നായകൾക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല.

advertisement

മൂന്നുവയസുകാരൻ നായ്ക്കൾക്കൊപ്പം

മൂന്നു വയസുകാരനായ മകനെ നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ചാണ് സതീഷ് വീടുവിട്ടത്. കുട്ടി ജർമനിയിലുള്ള അമ്മയെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. ഉടൻതന്നെ അമ്മ പൊലീസുമായി ബന്ധപ്പെട്ടു. പൊലീസിന്റെ സഹായത്തോടെ ചേർത്തലയിൽ നിന്ന് കുട്ടിയുടെ മുത്തശ്ശിയും മറ്റ് ബന്ധുക്കളും സ്ഥലത്തെത്തി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

നായകളെ സംരക്ഷിക്കുന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയാണ് അവശനിലയിലായ നായകളെ ഏറ്റെടുത്ത് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. നായകളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉടമ തിരിച്ചെത്തുമ്പോൾ നായകളെ തിരികെ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സതീഷ് കുമാറിനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, ഇദ്ദേഹത്തിനെതിരെ ഇതുവരെ കേസൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാം ക്ലാസുകാരനെ 26 നായകൾക്കൊപ്പം വീട്ടിലാക്കി അച്ഛൻ മുങ്ങി
Open in App
Home
Video
Impact Shorts
Web Stories