ഇതിനിടയിൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന അന്വേഷണസംഘം സഭയോടും ഫ്രാങ്കോ മുളയ്ക്കലിന്‍റെ ബന്ധുക്കളോടും പഞ്ചാബ് പൊലീസിനോടും കൈമാറി. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫ്രാങ്കോയെ ഇന്ന് തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. വധഭീഷണിയെ തുടർന്ന് ഫ്രാങ്കോ താമസിച്ചിരുന്ന ഹോട്ടലിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളക്കലിനെ മാറ്റി
ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കം ചെയ്തതായി സിബിസിഐ വ്യാഴാഴ്ച വൈകുന്നേരം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഫ്രാങ്കോ മുളക്കൽ അപേക്ഷ അയച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
advertisement
അർദ്ധരാത്രിയിൽ ബിഷപ്പിനെ ഒരു നോക്കു കാണാൻ
ബോംബെ അതിരൂപതയുടെ സഹായമെത്രാൻ ആയ ബിഷപ്പ് ആഗ്നെലോ റുഫിനോ ഗ്രേഷ്യസ് ആണ് ജലന്ധർ രൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ. സിബിസിഐ അധ്യക്ഷൻ കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയ പശ്ചാത്തലത്തിൽ ഒരു ബിഷപ്പ് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ആയിരുന്നു സഭയുടെ ഈ നീക്കം.
