കഴിഞ്ഞദിവസം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കൃത്യമായ നിബന്ധനകൾക്ക് വിധേയമായി വെള്ളിയാഴ്ച മുതൽ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കാതെ പ്ലാന്റ് തുറന്നു പ്രവർത്തിക്കാനാകില്ലെന്ന നിലപാടാണ് ഉടമകൾ കൈക്കൊണ്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി വെള്ളിയാഴ്ച നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടറുടെ നടപടി.
ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവിലും അമ്പായത്തോടിൽ നിന്ന് പ്ലാന്റിലേക്കുള്ള റോഡിന്റെ ഇരുവശത്തും 50 മീറ്റർ ദൂരപരിധിയിലും അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റർ ചുറ്റളവിലും നാലോ അതിലധികമോ പേർ കൂട്ടം കൂടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
advertisement
ഈ മാസം 21ന് പ്ലാന്റിനെതിരെ നടന്ന സമരം സംഘർഷത്തിൽ കലാശിക്കുകയും റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു അടക്കമുള്ള പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്ലാന്റിനും വാഹനങ്ങൾക്കും ചിലർ തീയിട്ടതോടെ പ്ലാന്റ് പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.
Summary: The Fresh Cut slaughter waste processing plant at Ambalathottu in Thamarassery, Kozhikode, which suspended operations on October 21 following conflict, did not resume work today. To restart the plant's operations while avoiding protests, the District Collector imposed prohibitory orders in the area. Collector Snehal Kumar Singh declared the prohibitory orders under Section 163 of the Bharatiya Nyaya Sanhita in the region.

