കോടതി വിധിയിലെ പരാമർശങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകു. മേൽകോടതിയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും ഇത്തരം കാര്യങ്ങളിൽ കര്‍ശനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കേസ് ആദ്യം വന്നപ്പോൾത്തന്നെ എത്ര ഉന്നതനായാലും നിയമത്തിന്‍റെ മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന നിലപാടാണ് സര്‍ക്കാർ സ്വീകരച്ചത്. ഒരു സിനിമ നയം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചു. സര്‍ക്കാരിന്‍റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും മന്ത്രി പറഞ്ഞു
advertisement
കേസിൽ എട്ടാം പ്രതിയായ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിനെത്തുടർന്നാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. എഴു മുതൽ പത്തു വരെയുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളുടെ മേൽ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
