അമ്പലത്തറ വാർഡ് കൗൺസിലർ സിമി ജ്യോതിഷിനെ ഓഫീസിൽ വെച്ച് ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനാ പ്രവർത്തകനായ എസ്. സതീഷ് കുമാറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കോർപ്പറേഷൻ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന യൂസർ ഫീസ് മാലിന്യ ശേഖരണത്തിനായി ജീവനക്കാരൻ വീടുകളിൽ നിന്ന് ഈടാക്കുന്നുണ്ടെന്ന് വ്യാപകമായ പരാതികൾ ഉണ്ടായിരുന്നുവെന്ന് കൗൺസിലർ പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ കൗൺസിലർ നടപടി സ്വീകരിച്ച് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കി. നിർദ്ദേശം അവഗണിച്ച് ജോലി തുടർന്നതിന് ചോദ്യം ചെയ്തപ്പോൾ തർക്കമുണ്ടായതായും ഇത് ആക്രമണത്തിലേക്ക് നയിച്ചതായും കൗൺസിലർ ആരോപിച്ചു.
advertisement
കേസിൽ അടിയന്തര നടപടി ഉറപ്പാക്കാൻ മേയർ വി.വി. രാജേഷ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
അതേസമയം, ജാതിപ്പേര് വിളിച്ചധിക്ഷേപിച്ചതായും മർദിക്കപ്പെട്ടതായും സതീഷും പരാതി നൽകിയിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കംമീഷണർക്കാണ് പരാതി നൽകിയത്.
Summary: A Haritha Karma Sena member has been arrested in a clash between a ward councillor in Ambalathara and a Haritha Karma Sena activist. The incident escalated into a political dispute after both sides alleged that they attacked and abused each other. Ambalathara ward councillor Simi Jyotish was admitted to the general hospital after he was attacked with a helmet in his office. The police later arrested S. Satish Kumar, a Haritha Karma Sena activist, in connection with the attack
