ശബരിമല സമരം സുപ്രീംകോടതി വിധിക്കെതിരെന്ന് ഹൈക്കോടതി
അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ശബരിമല ആക്രമണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്. നിലയ്ക്കലിൽനിന്നു സന്നിധാനത്തേക്കു പോകാൻ സാധിക്കാതെ നിൽക്കുകയായിരുന്നു താൻ എന്നായിരുന്നു ഹർജിക്കാരന്റെ നിലപാട്. എന്നാൽ കേസിൽ ഇയാൾക്കെതിരെ കേസ് ഡയറിയും ചിത്രങ്ങളും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
പികെ ശശിക്കെതിരെ യുവതി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു
advertisement
കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പടെ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതായും പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. അക്രമങ്ങൾക്കും പൊതുമുതൽ നശിപ്പിച്ചതിനും പമ്പ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ 25ന് അറസ്റ്റിലായി. ഒക്ടോബർ 17ാം തിയതി ഗോവിന്ദ് മധുസൂദനൻ സംഘം ചേർന്ന് പൊലീസിനെ ആക്രമിക്കുകയും ബസുകൾ തകർക്കുകയും ചെയ്തെന്നാണ് കേസ് ഡയറിയിലുള്ളത്.
