2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ ദേശീയ ശരാശരിയെക്കാൾ താഴുകയും പിന്നീട് 2025 മേയ് വരെ വലിയ വർധന ഇല്ലാതിരിക്കുകയും ചെയ്ത കേരളത്തിലെ നാണ്യപ്പെരുപ്പ നിരക്കിൽ പിന്നീട് വലിയ മാറ്റമുണ്ടാകാൻ എന്താണ് കാരണമെന്ന് പരിശോധിക്കണം. ഭക്ഷണപാനീയങ്ങളുടെയും പലവകയുടെയും കാര്യത്തിലുണ്ടായ നിരക്ക് വർധനയാണ് ഹ്രസ്വകാല നിരക്ക് കൂടാൻ കാരണമെന്നാണ് മനസ്സിലാക്കുന്നത്. മറ്റിനങ്ങളിലൊന്നും കാര്യമായ വ്യത്യാസമില്ല.
ഭക്ഷണപാനീയ വിഭാഗത്തിൽ ഉൾപ്പെടുന്ന വെളിച്ചെണ്ണ കേരളത്തിൽ ഏറ്റവുമധികം ഉപഭോഗം ചെയ്യപ്പെടുകയും ലഭ്യതക്കുറവ് വിലക്കയറ്റത്തിനിടയാക്കുകയും ചെയ്യുന്ന ഇനമാണ്. സമീപകാലത്ത് വെളിച്ചെണ്ണയുടെ വില അസാധാരണമായി വർധിച്ചപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. കോർപ്പറേറ്റ് സൂപ്പർമാർക്കറ്റുകൾ പോലും സപ്ലൈകോയുടെ വിലയെ അടിസ്ഥാനപ്പെടുത്തി വില പരിഷ്കരിച്ചെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
advertisement