തന്നെപ്പറ്റി വരുന്ന വാർത്തകളിൽ അധികം വ്യാകുലപ്പെടാറില്ലെന്നും താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള എതിർപ്പിന്റെ ഭാഗം എന്ന നിലക്കാണ് അതിനെ കാണാറെന്നും മുഖ്യമന്ത്രി പറഞ്ഞു.നടൻ മോഹൻലാലുമായി നടത്തിയ അഭിമുഖത്തിൽ മനസുതുറക്കുകയായിരുന്നു മുഖ്യമന്ത്രി. എതിർപ്പ് ഉയർത്തുന്നവരോടും ഒരുതരത്തിലുള്ള വിദ്വേഷമോ തോന്നാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ കുറിച്ചുള്ള മാധ്യമ വാർത്തകളിൽ പരിഭവമോ പരാതിയോ പറയാൻ ആരെയും ഇതുവരെ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും മുഖ്യമന്ത്രി അഭിമുഖത്തിൽ മനസു തുറന്നു. തന്റെ അമ്മ പ്രസവിച്ച പതിനാലാമത്തെ കുട്ടിയാണ് താനെന്നും പതിനാല് മക്കൾ ജനിച്ചെങ്കിലും തനിക്ക് മുൻപ് ജനിച്ചവരിൽ 11 പേരും ചെറിയ പ്രായത്തിൽ തന്നെ മരണപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.മൂത്ത രണ്ട് സഹോദരങ്ങളുണ്ട്. കുട്ടിക്കാലത്തി പഠനത്തിൽ ഇടപെട്ട ജോതിഷിയെക്കുറിച്ചുള്ള രസകരമായ കഥയും മുഖ്യമന്ത്രി പങ്കുവച്ചു. തന്റെ ജാതകം നോക്കിയിട്ട് എവിടെ വരെ തോൽക്കുന്നോ അവിടെ വരെ പഠിപ്പിക്കാമെന്ന് ജോതിഷി തന്റെ അമ്മയോട് പറഞ്ഞെന്നും അങ്ങനെയാണ് പഠനം തുടർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ചെറുപ്പകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട കായിക വിനോദം ഫുട്ബോളായിരുന്നു. പിന്നീട് ഇഷ്ടം ക്രിക്കറ്റിലേക്ക് മാറി. പഴയകാല സുഹൃത്തുക്കളുമായുള്ള സൌഹൃദം ഇപ്പൊഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വായിച്ച പുസ്തകങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് അന്നാ കരീനയും വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും, തകഴിയുടെ കയർ തുടങ്ങിയവയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
