എട്ടാംക്ലാസ് മുതലുള്ള മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാനാണ്ഫൗണ്ടേഷന്റ തീരുമാനം.അടുത്തദിവസം തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ പെൺകുട്ടിയുടെ അത്തോളിയിലുള്ള വീട്ടിലെത്തും. പെൺകുട്ടിയുടെ തുടര്‍പഠനത്തിന് ആവശ്യമായ എല്ലാ ചെലവുകളും ഏറ്റെടുക്കുന്നതിന് പുറമെ കൂടെ നിന്നുകൊണ്ട് തന്നെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും നല്‍കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
Also Read-'ഇവിടെ ഒന്നും പഴയപോലെയല്ല': 100 ദിവസങ്ങള്‍ക്കിപ്പുറം കവളപ്പാറയിലെത്തുമ്പോള്‍
അത്തോളി ഗവണ്‍മെന്റ് വിഎച്ച്എസിലെ എട്ടാം ക്സാസ് വിദ്യാര്‍ഥിയായ പെൺകുട്ടിയുടെ മാതാപിതാക്കള്‍ 2015ലാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ വേളൂരിലെ 12 സെന്റ് സ്ഥലവും വീടും വായ്പ കുടിശ്ശികയുടെ പേരില്‍ ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങിയിരുന്നു. ഈ കുടിശ്ശികയാണ് പ്രവാസി മലയാളി ഇടപെട്ട് തീർത്തത്.
advertisement
മുത്തശ്ശനും മുത്തശ്ശിയ്ക്കും വാര്‍ധക്യപെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന നായ 2400 രൂപകൊണ്ട് ജീവിക്കുന്ന മൂന്നംഗ കുടുംബത്തിന് കുട്ടിയുടെ പഠന ചെലവ് ട്രസ്റ്റ് ഏറ്റെടുക്കുന്നത് വലിയ സഹായമാകും. അതേസമയം വീട് നിര്‍മ്മാണത്തിനായി പിതാവ് പലരില്‍ നിന്നായി വാങ്ങിച്ച തുകയും സ്വര്‍ണ്ണപണയങ്ങളുള്‍പ്പെടെ ആറ് ലക്ഷത്തോളം കടം വേറെയും ഈ കുടുംബത്തിനുണ്ട്. ഇതെങ്ങനെ വീട്ടുമെന്ന ആശങ്കിയിലാണ് കുട്ടിയുടെ മുത്തശ്ശന്‍ കുഞ്ഞിരാമന്‍.
