കഴിഞ്ഞ രണ്ട് ദിവസമായി തനിക്കെതിരെ വലിയ രീതിയിലുള്ള നുണപ്രചരണമാണ് നടക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. 'ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ എന്റെ ഭാര്യയ്ക്കോ ഇഡിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ല. നേരത്തെ 24-നും 29-നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ കൃത്യമായി ഹാജരായി മൊഴി നൽകിയതാണ്. വസ്തുനിഷ്ഠമായി വാർത്തകൾ എത്തിക്കേണ്ട മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവാഹമുള്ളൂ. മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം... എന്താല്ലേ!' .ജയസൂര്യ കുറിച്ചു.
പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ ഭാവിയിൽ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് മുൻകൂട്ടി ഊഹിക്കാൻ കഴിയില്ലെന്നും ജയസൂര്യ വിശദീകരിച്ചു. കൃത്യമായി നികുതി അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ സ്വദേശി സ്വാദിക് റഹിം ആരംഭിച്ച സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സ്വാദിക്കുമായി ജയസൂര്യ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയായി പത്ത് മണിക്കൂറിലേറെ നേരത്തെ താരത്തെ ചോദ്യം ചെയ്തിരുന്നു.
advertisement
