TRENDING:

K Sudhakaran | 'സിപിഎം അക്രമം നിർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും': കെ സുധാകരൻ

Last Updated:

'കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാമത്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം അക്രമം നിർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അക്രമം വ്യാപിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. അക്രമങ്ങൾക്ക് അവർക്ക് തല കുനിക്കേണ്ടി വരും. അതിന്റെ ഉദാഹരണമാണ് ഉമാ തോമസ് എന്നും കെ സുധാകരൻ പറഞ്ഞു.
കെ സുധാകരൻ
കെ സുധാകരൻ
advertisement

'എത്ര ഓഫീസ് അടിച്ചു പൊളിച്ചു. ഞങ്ങൾക്കെന്താ പൊളിക്കാൻ കഴിയില്ലേ. ഞങ്ങൾ അതിനെ പ്രോത്സാപ്പിക്കില്ല'- കെ സുധാകരൻ പറഞ്ഞു. കെ റെയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

വിമാനത്തിലെ അക്രമത്തെ തങ്ങൾ പ്രോത്സാപ്പിച്ചിട്ടില്ല. വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പേരിലുള്ള

അക്രമം തടയാൻ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ഇ.പി ജയരാജനെതിരെ കേസെടുക്കണം. വാ തുറന്നാൽ ഇ.പി ജയരാജൻ വിടുവായത്തം പറയുന്നുവെന്നും സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ എത്ര ഓഫീസുകളാണ് തകര്‍ത്തത്. സിപിഎം ഓഫീസുകള്‍ പൊളിക്കാന്‍ തങ്ങള്‍ക്കും നൂറ് കുട്ടികളെ കിട്ടും. എന്നാല്‍ അക്രമങ്ങളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇ.പി. ജയരാജന്‍റെ വിമാനത്തിലെ സംഭവത്തിനു പിന്നാലെയുള്ള പ്രസ്താവന പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ തന്‍റെ നേരെ വന്നത് മുഖ്യമന്ത്രി ഇറങ്ങി പോയി കഴിഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറ്റി പറഞ്ഞു. ഇ.പി. ജയരാജന്‍ വാ തുറന്നാല്‍ നുണ പറയുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

ഇ.പിയാണ് വിമാനത്തില്‍ കുട്ടികളെ അടിച്ചവന്‍. അയാളാണ് തള്ളിയത്. അയാളാരാണ് തള്ളാന്‍. പരാതി ഇ.പിക്കെതിരെയെയും കൊടുത്തിട്ടുണ്ട്. കേസ് അദ്ദേഹത്തിനെതിരെയെടുക്കണമെന്നും സുധാകരന്‍ അവശ്യപ്പെട്ടു. എന്തിന് വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോയെന്ന് അറിയില്ല. പുതിയ മാര്‍ഗത്തില്‍ അവര്‍ പ്രതിഷേധിച്ചതാകാം. കോണ്‍ഗ്രസ് അവരെ തള്ളി പറയുന്നില്ല. സംഭവത്തെ ന്യായികരിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാമത്. അത്തരം ഒരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാനപ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായംപോലും അറിയാതെയാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. വിമാനപ്രതിഷേധത്തില്‍ സിപിഎം നുണപ്രചരിപ്പിക്കുകയാണ്.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇപി ജയരാജനാണ്.അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഇപി ജയരാജനെതിരെ കേസെടുക്കണം.യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ല.അവര്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു.വായ് തുറന്നാല്‍ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ഇപി ജയരാജനെന്നും സുധാകരന്‍ പരിഹസിച്ചു.

advertisement

കറന്‍സി കടത്തലില്‍ ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ ആരോപണത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. അത് വിലപ്പോകില്ല.സിപിഎമ്മിന്റെ വളര്‍ത്ത് ഗുണ്ടകളെപ്പോലെയാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടിച്ചുവെയ്ക്കുന്നു. പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണടിച്ച് പോലീസ് തകര്‍ക്കുന്നു. ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന പോലീസിനെ കോണ്‍ഗ്രസിന് തള്ളിപ്പറയേണ്ടിവരും.നീതിബോധമുള്ളതും നിയമം നടപ്പിലാക്കുന്നതുമായ പോലീസ് സംവിധാനത്തെ മാത്രം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും മറിച്ചാണെങ്കില്‍ അതിനെ അത്തരത്തില്‍ തന്നെ നേരിടുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

advertisement

വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റെത്. അതിന്റെ ഭാഗമാണ് രാജ്യസഭയിലേക്ക് ജെബി മേത്തറിനെയും നിയമസഭയിലേക്ക് ഉമ തോമസിനെയും കോണ്‍ഗ്രസ് അയച്ചത്.വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിത്,പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ലമെന്റെറിയന്‍ രംഗത്ത് കൂടുതല്‍ പ്രാധാന്യവും പരിഗണനയും നല്‍കുകയെന്നത് കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണ്. കെ.റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രിക്ക് സ്വയം പിന്‍മാറേണ്ടി വരും. അത് വാട്ടര്‍ ലൂ ആകുമെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഇപ്പോള്‍ കെ.റെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Sudhakaran | 'സിപിഎം അക്രമം നിർത്തിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും': കെ സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories