ഇവ സാധാരണയായി മൂന്നാർ മേഖലകളിലാണ് പൂക്കുന്നത്. വിവധ തരത്തിലുള്ള കുറിഞ്ഞികളുടെ പൂക്കാല സമയങ്ങളെ പറ്റി ഇപ്പോഴും വിവിധ ഇടങ്ങളിൽ പഠനം തുടരുകയാണ്.പക്ഷെ ഓരോ വർഷവും വ്യത്യസ്‌ത ഇടങ്ങളിൽ പൂത്തുകൊണ്ട് കുറിഞ്ഞിയും പഠനക്കാർക്ക് തലവേദനയാകുന്നു.
എന്നാൽ പച്ചവിരിച്ച കുന്നുകളെ നീല പൊതിയുമ്പോൾ അത് സഞ്ചാരികൾക്ക് ഏറെ ആഹ്ളാദം പകരുന്ന കാഴ്‌ചകളിൽ ഒന്നായി മാറുന്നു. 12 വർഷം കാത്തിരിക്കാൻ തയ്യാറല്ലാത്തവർക്കായി കുറിഞ്ഞിപൂക്കളെ സ്നേഹിക്കുന്നവർക്കു വേണ്ടി, കുറിഞ്ഞി കുടുംബത്തിൽ നിന്നും ചില ഇനം കുറിഞ്ഞികൾ ഇപ്പോൾ ജില്ലയുടെ പലഭാഗത്തും ഏതാണ്ട് എല്ലാ വർഷവും പൂക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.
advertisement
ഈ പുഷ്പത്തിന് മതപരവും പുരാണപരവുമായ പ്രാധാന്യമുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകൾ ഈ പുഷ്പത്തെ പ്രണയത്തിൻ്റെ പ്രതീകമായും കാണ്റുണ്ട്. അതിനാൽ ഈ പുഷ്പം വിരിഞ്ഞ ഉടൻ സുബ്രഹ്മണ്യനാണ് ആദ്യം സമർപ്പിക്കാറുളളത്. മഴയുടെയും കാറ്റിൻ്റെയും വെള്ളത്തിൻ്റെയും വെളിച്ചത്തിൻ്റെയും ക്യത്യമായ സന്തുലിതാവസ്ഥയിൽ മാത്രമേ ഈ പൂവ് വിരിയുകയുള്ളൂ.
നീല നിറത്തില്‍ മലനിരകളില്‍ പൂത്തു നില്‍ക്കുന്ന ഇവ ഒരുക്കുന്നത് മനോഹര കാഴ്ചയാണ്. ഒപ്പം കോടമഞ്ഞിൻ്റെ മറവ് പറ്റി വിദൂരതയില്‍ ഇടുക്കി ജലാശയവും.കാട്ടുകുറിഞ്ഞി എന്നറിയപ്പെടുന്ന ഇവ നിലവില്‍ പൂവിട്ട് തുടങ്ങിയിട്ടെ ഒള്ളു. ഒരുമാസത്തിനുള്ളില്‍ വ്യാപകമായി പൂവിടും. ഓണകാലത്ത്, കല്യാണതണ്ട് മലനിരകളില്‍, സഞ്ചാരികള്‍ക്കായി പ്രകൃതി തന്നെ പൂക്കളമൊരുക്കുമെന്നാണ് പ്രതീക്ഷ.