മണ്ഡലകാല തീര്‍ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 14.34 കോടി രൂപയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്.
ആദ്യ ദിവസങ്ങളിൽ ശബരിമല വരുമാനത്തിൽ 14 കോടിയിലധികം കുറവ്
കഴിഞ്ഞ വര്‍ഷം ആറു ദിവസത്തിനുള്ളില്‍ 22.82 കോടി രൂപ ലഭിച്ചിരുന്നു. കണക്കുകള്‍ ദേവസ്വം ബോര്‍ഡ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കുറവിനെ സംബന്ധിച്ചു ദേവസ്വം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ വന്‍ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങളും സംഘര്‍ഷങ്ങളും കാരണം അയ്യപ്പഭക്തര്‍ എത്താന്‍ മടിക്കുകയാണ്.
advertisement