അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുത്. വാർത്താ സമ്മേളനം നടത്തി പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങൾ ഉൾപ്പെടെ പുറത്തുവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ നടപടി. ഇത്തരം നടപടികൾ കേസുകളുടെ വിചാരണയെ ബാധിക്കുമെന്നും, ഹൈക്കോടതിയുടെ നിരവധി ഉത്തരവുകൾ ലംഘിക്കുന്നതിന് തുല്യമാണെന്നും സർക്കുലറിൽ ഓർമിപ്പിക്കുന്നു.
കുറ്റസമ്മത മൊഴി കോടതിക്ക് മുന്നിൽ പ്രധാന തെളിവല്ല. എന്നിട്ടും, ഉദ്യോഗസ്ഥർ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റവാളിയാണെന്ന് വിധിക്കുന്നത് പൊതുജനമധ്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതിനെത്തുടർന്ന്, വിചാരണയ്ക്കുശേഷം പ്രതിയെ വെറുതെവിട്ടാൽ കോടതിയും അന്വേഷണ ഏജൻസിയും പൊതുജനരോഷത്തിന് ഇരയാകാറുണ്ട്.
advertisement
നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും പ്രത്യേക കേസ് ചൂണ്ടിക്കാട്ടിയല്ല ഈ സർക്കുലർ എങ്കിലും, ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള പ്രധാന കേസുകളിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ നിർദേശം വന്നിരിക്കുന്നത്.
Summary: Kerala State Police Chief has issued a circular demanding that investigation details of cases and the confessional statements of the accused should not be shared with the media. The DGP issued this order on the 29th of this month, amidst the ongoing investigation of crucial cases, based on a letter from the Director General of Prosecution.

