സംസ്ഥാനത്ത് കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്ന് ധനമന്ത്രി ബാലഗോപാൽ ഇടയ്ക്കിടെ പറയുന്നതിനിടെയാണ് ഇത്. ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി എടുത്തുവരികയാണ്. ഇതിന് വേണ്ടി നാലാം ശനിയാഴ്ച അവധി നൽകുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം വർധിപ്പിച്ചിരിക്കുന്നു എന്ന് പരക്കെ ആക്ഷേപമുണ്ടെങ്കിലും ഭരണപക്ഷ പ്രതിപക്ഷ യുവജന സംഘടനകൾ അറിഞ്ഞതായി ഇതുവരെ സൂചനയില്ല. ഇതേക്കുറിച്ച് പ്രതികരണങ്ങളും ലഭ്യമായിട്ടില്ല.
advertisement
ഇതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുടിശിക നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഈ അന്യായത്തിന് എതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.