തന്ത്രി ദളിതനായാലും സവര്‍ണ്ണനായാലും ഞങ്ങളെ സംബന്ധിച്ച് അങ്ങിനെയൊരു വ്യത്യാസമില്ലെന്ന് പറഞ്ഞ മന്ത്രി ദളിതന്‍ തന്ത്രി ആവാമെന്ന് പറഞ്ഞിട്ടുള്ള ഒരു ഗവണ്‍മെന്റാണിതെന്നും അവിടെ വന്ന ഹൈറാര്‍ക്കി കാണിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. 'ദളിതന്‍ തന്ത്രി ആവാമെന്ന് പറഞ്ഞിട്ടുള്ള ഒരു ഗവണ്‍മെന്റാണിത്. അവിടെ വന്നിട്ട് ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി കാണിക്കാന്‍ പറ്റില്ല. അതിന് ആഗ്രഹിക്കുന്നത് വിഡ്ഡിത്തമാണ്.' മന്ത്രി പറഞ്ഞു.
Also Read: ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ ?
സ്ത്രീയാണെന്നതിന്റെ പേരില്‍ തന്ത്രി നടയടച്ച് പുണ്യാഹം തളിച്ചു എന്നത് അക്ഷന്തവ്യമായിട്ടുള്ള അപരാധമാണെന്നും ഒരല്‍പ്പം ജനാധിപത്യ ബോധമോ മനുഷ്യത്വമോ ഉണ്ടായിരുന്നെങ്കില്‍ അത് ചെയ്യില്ലായിരുന്നെന്നും മന്ത്രി ശൈലജ പറഞ്ഞു. 'ക്രൂരതയാണ് അവര്‍ കാണിച്ചിരിക്കുന്നത്. തെറ്റായിട്ടുള്ള നടപടിയാണ് കാണിച്ചിരിക്കുന്നത്, അത് കോടതിയലക്ഷ്യവുമാണ്.' മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
മന്ത്രിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം 'വരികള്‍ക്കിടയില്‍' നാളെ (ഞായര്‍) രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ന്യൂസ് 18 കേരളത്തില്‍ കാണാം