ഒരു വ്യവസായ നഗരമായ കൊച്ചിയിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിയായ പീയൂഷ് ഗോയൽ പറഞ്ഞു. കൊച്ചി നഗരത്തിലെ മാലിന്യം യഥാസമയം നീക്കുന്നതിൽ കോർപറേഷൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും അദ്ദേഹം വിമർശിച്ചു.
പി.എം. ഗതിശക്തി പദ്ധതിയെ ഭാവിയില്‍ ലോകരാജ്യങ്ങള്‍ പിന്തുടരുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. കൊച്ചിയില്‍ എന്‍.ഐ.സി.ഡി.സി. സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരത്തിൽ നടന്ന ശൂചീകരണ പ്രവർത്തനങ്ങളിൽ ബി.ജെ.പി. പ്രവർത്തകർക്കൊപ്പം മന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്തു.
advertisement
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോൽപന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായുള്ള ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. യു.എ.ഇ., ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും കരാറിനായുള്ള ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മാലിന്യ നീക്കവിഷയത്തിൽ മന്ത്രയുടെ വിമർശനം.