പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമയുടെ ഭൗതികാവശിഷ്ടം ഈ പള്ളിയിലായിരുന്നു അടക്കം ചെയ്തത്. 14 വർഷത്തിനു ശേഷം അത് ലിസ്ബണിലേക്ക് കൊണ്ടുപോയെങ്കിലും, പള്ളിയുടെ അകത്ത് ഇപ്പോഴും വാസ്കോ ഡ ഗാമയുടെ ശവകുടീരം കാണാം.
1662-ൽ ഡച്ചുകാർ കൊച്ചിയിലെത്തുകയും ഇത് നവീകരിക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തുവെങ്കിലും ഈ പള്ളി കൈവശം വയ്ക്കാൻ ബ്രിട്ടീഷുകാർ ഡച്ചുകാർക്ക് അനുമതി നൽകുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ചുകാർ പള്ളി ആംഗ്ലിക്കൻ സഭയ്ക്ക് കൈമാറി. ഇന്ന് ഈ ദേവാലയം സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്മാരകങ്ങളിലൊന്നാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 19, 2023 12:43 PM IST
