ഓർത്തഡോക്സ് വിഭാഗത്തിന് പളളി വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ചാണ് റമ്പാൻ തോമസ് പോൾ ഹർജി നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
ഓർത്തഡോക്‌സ് വിഭാഗത്തിന്‍റെ നീക്കം പള്ളിസ്വത്തിൽ കണ്ണു വെച്ചാണെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ഹർജിയിലെ ആരോപണം. കേസ് കോടതി തീർപ്പാക്കുന്നതിനു മുമ്പ് റമ്പാൻ തോമസ് പോൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത് ഇതിന്‍റെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു. പുനഃപരിശോധന ഹർജി കോടതി പിന്നീട് പരിഗണിക്കും.
advertisement
റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
ഒഴിഞ്ഞു പോകൂ, കോണ്‍ഗ്രസിനോട് കോടതി
ഇതേസമയം പിറവം പള്ളിതർക്ക കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയുടെ രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ജസ്റ്റിസ് വി.ചിദംബരേഷ് പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ കോടതികളിൽ ഹാജരായിട്ടുണ്ടെന്ന യാക്കോബായവിഭാഗം അഭിഭാഷകന്‍റെ ആരോപണത്തെ തുടർന്നാണ് പിന്മാറ്റം.
പിറവം പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനൽകാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കുന്ന ഡിവിഷൻ ബഞ്ച് ഇത് രണ്ടാം തവണയാണ് പിന്മാറുന്നത്.

