TRENDING:

എം.ടി.യുടെ സ്‌നേഹനിമിഷങ്ങൾ ക്യാമറയിൽ പകർത്തി ആർ.വി. സതി; 'ഓർമ്മച്ചിത്രങ്ങൾ' പ്രദർശനത്തിന് കോഴിക്കോട്ട് സമാപനം

Last Updated:

സുഭാഷ് ചന്ദ്രൻ ആണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. ബീക്കൺ കാലിക്കറ്റിൻ്റെ നേതൃത്വത്തിലാണ് ഫോട്ടോ പ്രദർശനം ഒരുക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എം.ടി.ക്കാലത്തെ ഫോട്ടോകളിലൂടെ അടയാളപ്പെടുത്തിയ ആർ.വി. സതിയുടെ 'എം.ടി.-ഓർമ്മച്ചിത്രങ്ങൾ' എന്ന പ്രദർശനം കോഴിക്കോട് ലളിത കലാ ആർട്ട് ഗാലറിയിൽ സമാപിച്ചു. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ബീക്കൺ കാലിക്കറ്റിൻ്റെ നേതൃത്വത്തിലാണ് എം.ടി.യുടെ ഫോട്ടോ പ്രദർശനം ഒരുക്കിയത്.
എം. ടി.- ഓർമ്മച്ചിത്രങ്ങൾ
എം. ടി.- ഓർമ്മച്ചിത്രങ്ങൾ
advertisement

എം.ടി.യുടെ വിയോഗത്തിന് ഒരാണ്ട് തികഞ്ഞ വേളയിലാണ് പ്രദർശനം നടത്തിയത്. 2024 മേയ് 25-ന് വി. അബ്ദുള്ള വിവർത്തന പുരസ്സാരം നൽകുന്ന ചടങ്ങിൽ എം.ടി. പങ്കെടുത്തതിൻ്റെ ഫോട്ടോയും പ്രദർശനത്തിലുണ്ട്. എം.ടി.യുടെ കോഴിക്കോട്ടെ അവസാന പൊതു പരിപാടിയെന്ന് ആണ് ചിത്രത്തിൻ്റെ ഒരരികിൽ രേഖപ്പെടുത്തിയത്.

കലാസാംസ്കാരികമേഖലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാമുള്ള പ്രിയപ്പെട്ടവരെ ഓരോ ഫോട്ടോകളിലും കാണാം. അക്കിത്തം, എം.കെ. സാനു, പ്രതിഭാറായ്, യു.എ. ഖാദർ, എം. മുകുന്ദൻ, എം.ജി.എസ്., മേധാ പട്‌കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, ഹരിഹരൻ, മണിരത്നം, നടൻ മധു, എന്നിവർക്കൊപ്പമെല്ലാമുള്ള സ്നേഹനിമിഷങ്ങളുടെ നൂറിലേറെ ചിത്ര പ്രദർശനമാണ് സമാപിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുഭാഷ് ചന്ദ്രൻ ആണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. കെ. ശ്രീകുമാർ, എം.ടി. അനുസ്മരണം നടത്തി. ബീക്കൺ പ്രസിഡൻ്റ് ടി. സേതുമാധവൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി കെ.ജെ. തോമസ്, അശ്വതി വി. നായർ, ലിജീഷ് കുമാർ, പി. മുസ്തഫ, പി. അജിത് കുമാർ എന്നിവർ സംസാരിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
എം.ടി.യുടെ സ്‌നേഹനിമിഷങ്ങൾ ക്യാമറയിൽ പകർത്തി ആർ.വി. സതി; 'ഓർമ്മച്ചിത്രങ്ങൾ' പ്രദർശനത്തിന് കോഴിക്കോട്ട് സമാപനം
Open in App
Home
Video
Impact Shorts
Web Stories