രണ്ട് വർഷം മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ഇരയാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ് ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
ഇതും വായിക്കുക: സംവിധായകന്‍ വി എം വിനു കോഴിക്കോട് കോർപറേഷന്‍ യുഡിഎഫ് സ്ഥാനാർത്ഥി
advertisement
രണ്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുന്നംകുളം പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സുജിത്ത് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
Summary: V.S. Sujith, a Youth Congress leader who was subjected to police brutality in Kunnamkulam, is set to become a candidate in the local body elections. Sujith will be contesting from the Chowvannur Block Panchayat Division. Sujith informed the media that he is contesting to seek a mandate against police atrocities in Kerala. He added that even though the Chowvannur Division is a stronghold of the CPM, the locals have known him for over 13 years.
