മട്ടന്നൂരിലെ എംഎൽഎ കെ കെ ശൈലജയാണ് പേരാവൂരിൽ സിപിഎമ്മിന് വേണ്ടി ഇറങ്ങുന്നത്. കൈപ്പമംഗലം എംഎൽഎ ആയ ടൈസൺ മാസ്റ്ററാണ് ഇക്കുറി സീറ്റ് പറവൂരിൽ സിപിഐ സ്ഥാനാർത്ഥി. സിറ്റിംഗ് എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടുന്നു എന്നതിനപ്പുറം കടുത്തതാവും രണ്ടിടത്തും മത്സരം.
- സംസ്ഥാന കോൺഗ്രസിന്റെ മുഖമായ വിഡി സതീശന് പറവൂരിൽ ഇത് ആറാമങ്കം.1996 ൽ ആദ്യമായി മത്സരിച്ചപ്പോൾ 1116 വോട്ടിന് പരാജയപ്പെട്ടുവെങ്കിലും പിന്നീട് എല്ലാ മത്സരങ്ങളിലും എതിരാളികളെ തകർത്തെടിച്ചായിരുന്നു വിജയം.
- 2001 (7434)
- 2006 (7792)
- 2011 (11349)
- 2016 (20634)
- 2021 (21301)
advertisement
ഇങ്ങനെ എതിർ സ്ഥാനാർത്ഥികൾ മാറിയപ്പോൾ ഒക്കെ ഭൂരിപക്ഷവും കൂടി വന്നു.
- പേരവൂരിൽ സിറ്റിംഗ് എംഎൽഎ സണ്ണി ജോസഫ് എത്തിയത് 2011ൽ മാത്രമാണ്. പക്ഷേ അന്ന് തോൽപ്പിച്ചത് സിപിഎമ്മിന്റെ അന്നത്തെ സിറ്റിംഗ് എംഎൽഎ കെ കെ ശൈലജയെയാണ്. 3440 വോട്ടിന്.
- പിന്നീട് രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ചു. പക്ഷേ 2016 ലെ ഭൂരിപക്ഷം 2021ൽ കുറഞ്ഞു.
- 2006 ൽ സിറ്റിംഗ് എംഎൽഎ എ ഡി മുസ്തഫയെ നാട്ടുകാരിയായ കെ കെ ശൈലജ പരാജയപ്പെടുത്തിയത് 9099 വോട്ടിനായിരുന്നു. അന്ന് അപര സ്ഥാനാർത്ഥി കെ കെ ഷൈല 1317 വോട്ട് കൊണ്ടുപോയില്ല ആയിരുന്നുവെങ്കിൽ ഭൂരിപക്ഷം 10000 കടന്നേനെ.
- കാലം കടന്നുപോകെ ശൈലജയും സണ്ണിജോസഫും രണ്ടുപേരും കണ്ണൂരിലെ നേതാക്കൾ മാത്രമല്ല. ഒരാൾ കെപിസിസി പ്രസിഡണ്ട്. മറ്റേയാൾ ആരോഗ്യമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ ഖ്യാതി അതിർത്തികൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോയ ആൾ. അതുകൊണ്ടുതന്നെ 15 വർഷം മുമ്പുള്ള മത്സരം ആവില്ല പേരാവൂരിൽ ഇക്കുറി.
advertisement
- ടൈസൺ മാസ്റ്റർ തൃശൂരിൽ നിന്ന് പരവൂരിലേക്ക് എത്തുമ്പോൾ സിപിഐക്ക് വലിയ കണക്കുകൂട്ടലുകളാണ്
- കഴിഞ്ഞതവണ സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷം നേടിയാണ് കെ കെ ശൈലജ മട്ടന്നൂരിൽ നിന്നും നിയമസഭയിൽ എത്തിയത്. സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പലരും പരിഗണിക്കുന്ന കെ കെ ശൈലജയെ തൊട്ടടുത്ത മണ്ഡലമായ പേരാവൂരിലേക്ക് മാറ്റുന്നത് ശരിയല്ല എന്ന് തരത്തിൽ അവരുടെ ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംഘടനാപരമായി സംസ്ഥാനത്തെ കോൺഗ്രസിന്റെ ഒന്നാമനായ നേതാവിനെ നേരിടാൻ മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ കെ കെ ശൈലജയെ സിപിഎം ഇറക്കുന്നത് കൃത്യമായ കണക്ക് കൂട്ടലിൽ തന്നെയാണ്.
കോട്ടപ്പുറം രൂപതയ്ക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ലാറ്റിന്‍ കത്തോലിക്കാ മുഖം എന്ന നിലയിലും, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഐഡന്റിറ്റിയും വോട്ടായി മാറുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്.
advertisement
advertisement
- സംസ്ഥാനത്ത് മുഴുവൻ പ്രചരണം നടത്തേണ്ട ഉത്തരവാദിത്തമുള്ള സണ്ണി ജോസഫിന് സ്വന്തം മണ്ഡലത്തിൽ നിന്നും മാറി നിൽക്കാനുള്ള സമയം കുറയും. പ്രത്യേകിച്ച് പ്രചാരണ സമയം മൂന്നാഴ്ച മാത്രമാകുമ്പോൾ മണ്ഡലത്തിൽ മുഴുവൻ കറങ്ങി മഞ്ചേശ്വരം മുതൽ പാറശാല വരെ ഓടിയെത്താൻ സണ്ണി വക്കീലിന് നന്നായി വിയർക്കേണ്ടി വരും.
- ഇതുതന്നെയാണ് പറവൂരിലും സ്ഥിതി. നിലവിലെ പ്രതിപക്ഷ നേതാവ്, യുഡിഎഫ് വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് കരുതുന്ന ആളുമായ വി ഡി സതീശന് തട്ടകമായ പറവൂരിൽ മത്സരം കടുപ്പിച്ചാൽ അവിടെ കേന്ദ്രീകരിക്കേണ്ടി വരും.
- പാർട്ടിയുടെ മേൽക്കയ്യോ സമുദായികമോ ആയ കാരണങ്ങളാലോ അല്ല സതീശൻ എന്ന നേതാവിന്റെ വ്യക്തിപ്രഭാവത്തിലാണ് അവിടെ കഴിഞ്ഞ അഞ്ചു തവണയും അദ്ദേഹം വിജയിച്ചത്. അതായത് ഏഴാം അങ്കത്തിൽ കഴിഞ്ഞ തവണത്തെ ആനുകൂല്യം ഉണ്ടാകില്ല. നേതാവ് എന്ന നിലയിൽ മറ്റുള്ള മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോവുക എന്നത് റിസ്ക് തന്നെയാവും. അത് ജയപരാജയങ്ങൾക്ക് അപ്പുറം തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയിലെ സമവാക്യങ്ങളിൽ തന്നെ മാറ്റം വരുത്താൻ പോലും ഇടയാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 16, 2026 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പറവൂരും പേരാവൂരും; കോൺഗ്രസിന്റെ കരുത്തർക്ക് ഇടതുമുന്നണിയുടെ സർജിക്കൽ സ്ട്രൈക്ക്
