ജനവാസമേഖലയിൽ പുലി എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു വീടുകളുടെ മുന്നിലാണ് പുലി എത്തിയത്. എന്നാല്‍ ഇക്കാര്യം വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുണ്ടക്കൈ പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. രാജന്‍റെ വീട്ടിലെ കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീടിനകത്തേക്ക് പുലി എത്തി നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പുഞ്ചിരിമറ്റത്തും പരിസരങ്ങളിലും നിരവധി തവണ പുലിയുടെ സാന്നിദ്ധ്യമുണ്ടാകുകയും ആക്രമണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്. പുലിയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വീണ്ടും പുലിയെ കണ്ടെത്തിയതോടെ രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
advertisement