സെക്രട്ടേറിയറ്റിന് നേരെ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് കേസിലെ പ്രതിയെ പിടികൂടിയത്. സെക്രട്ടേറിയറ്റ് കോംപ്ലക്‌സിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമെന്ന ഭീഷണി സന്ദേശം ആയിരുന്നു ലഭിച്ചത്. ഉടൻ തന്നെ സ്‌നിഫർ ഡോഗ്‌സിന്റെ സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് പരിസരത്തും പുറത്തും ശക്തമായ തിരച്ചിൽ നടത്തി.
Also read: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു
advertisement
സംസ്ഥാന പോലീസ് ആസ്ഥാനത്ത് രാവിലെ 11.30നാണ് ERSS വഴി ഭീഷണി സന്ദേശം ലഭിച്ചത്. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) എന്നത് പാൻ-ഇന്ത്യ ഒറ്റ നമ്പർ (112) അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ്.
വിവരം ലഭിച്ചയുടൻ സിറ്റി പോലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് 112 എന്ന നമ്പറിൽ 12 വയസ്സുള്ള ഒരു ആൺകുട്ടിയുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Summary: Man who raised bomb threat to the government Secretariat questioned and bailed out. It was found to be a hoax call