കഴിഞ്ഞ ഒക്ടോബർ 20-നായിരുന്നു യുവതിയുടെ പ്രസവം. സാധാരണ പ്രസവമായിരുന്നു. ഒക്ടോബർ 25-ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞതോടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ടെങ്കിലും വെള്ളം കുടിക്കാത്തതിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പിന്നീട് വീണ്ടും വേദനയുമായി എത്തിയപ്പോഴും സ്കാനിംഗ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
ഡിസംബർ 29-നാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയ തുണി ദുർഗന്ധത്തോടെ പുറത്തുവന്നത്. രക്തസ്രാവം തടയാൻ വെക്കുന്ന തുണി പ്രസവാനന്തരം നീക്കം ചെയ്യാതിരുന്നതാണ് പ്രശ്നമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടര മാസത്തോളം തുണി ശരീരത്തിനുള്ളിൽ കിടന്നത് യുവതിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് മറ്റ് അണുബാധകൾ ഉണ്ടാകാതിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
advertisement
