‘ലീഗിന്റെത് രാഷ്ട്രീയ തീരുമാനത്തിൽ തെറ്റ് പറയാൻ പറ്റില്ല. മതന്യൂനപക്ഷങ്ങൾ പൊതുവിൽ യോജിക്കില്ല. കോൺഗ്രസിന് ഏക സിവിൽ കോഡിൽ വ്യക്തമായ നിലപാട് ഇല്ല. വ്യക്തമായ നിലപാടില്ലത്ത കോൺഗ്രസുമായി ലീഗിന് അധിക കാലം പോകാൻ കഴിയില്ല. 16 എംപിമാരില്ലേ കോണ്‍ഗ്രസിന്. അതില്‍ മുസ്ലീമുണ്ടോ. ഞങ്ങള്‍ക്ക് ഒരു എം പിയേ ഉള്ളൂ, അത് ന്യൂനപക്ഷത്തില്‍പ്പെട്ടയാളാണ്. കോൺഗ്രസ് വിമുക്ത ഭാരതം ഞങ്ങളുടെ മുദ്രാവാക്യം അല്ല. ലീഗിന്റെ അണികൾ തീരുമാനം അംഗീകരിക്കില്ല’, മന്ത്രി പറഞ്ഞു.
സമസ്ത ബുദ്ധിജീവി വിഭാഗമാണ്. അവർ നേരത്തെ തന്നെ എല്ലാം തിരിച്ചറിഞ്ഞു. ഇഎംഎസ് പറഞ്ഞത് സിവിൽ കോഡ് അടിചേൽപ്പിക്കരുത് എന്നാണ്. കോൺഗ്രസിനെ ക്ഷണിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. വ്യക്തിനിയമങ്ങളിൽ മാറ്റം വേണം, സ്ത്രീ പുരുഷ സമത്വം വേണം. ശരീഅത്ത് നിയമത്തിലെ ചില വ്യവസ്ഥകളിൽ മാറ്റമാണ് ഇ എം എസ് ആവശ്യപ്പെട്ടത്. പടച്ചോൻ ഉണ്ടാക്കിയ നിയമത്തിന് പടപ്പിന് മാറ്റം വരുത്താൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു.
advertisement