TRENDING:

'അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു': സാനു മാഷിനെ ഓർത്ത് വി. ശിവൻകുട്ടി

Last Updated:

'സാനു മാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത എഴുത്തുകാരനും അധ്യാപകനും ചിന്തകനും വാഗ്മിയുമായ പ്രൊഫസർ എം.കെ സാനുവിന്റെ (Prof. MK Sanu) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം. 98 വയസായിരുന്നു.
എം.കെ. സാനു, വി. ശിവൻകുട്ടി
എം.കെ. സാനു, വി. ശിവൻകുട്ടി
advertisement

'അതിയായ ദുഃഖത്തോടെയാണ് പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗവാർത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയൊരു നഷ്ടമാണ്. പ്രഗത്ഭനായ അദ്ധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു.

ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിനിന്നു. 'ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ' എന്ന കൃതിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു.

advertisement

സാനു മാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു,' എന്ന് മന്ത്രി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Minister for General Education and Labour V. Sivankutty remembers late author cum teacher Prof MK Sanu in a statement. He remembered his Prof Sanu for he served as a teacher and guided many different generations. Prof. Sanu was aged 98 at the time of death. He was undergoing treatment in a Kochi hospital 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു': സാനു മാഷിനെ ഓർത്ത് വി. ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories