ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയിൽ വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് ഈ തോൽവിക്ക് കാരണമെന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. തോൽവിക്ക് കാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എ.പി. അനിൽകുമാറിന്റെ പര്യടന വേദിയിൽ എത്തിയതാണ് ലീഗ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
സംഭവം വിവാദമായതോടെ ഉദിരംപൊയിലിൽ സംഘർഷമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പ്രാദേശിക കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ രംഗത്തെത്തി. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കങ്ങൾ മാത്രമാണ് ഉണ്ടായതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ വിഷയങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് നേതാക്കളുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
