തവനൂരിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ഭാരവാഹികളെ ആവേശഭരിതരാക്കാൻ ബാവ ഹാജി ഈ പ്രഖ്യാപനം നടത്തിയത്. സ്ഥാനാർത്ഥിക്ക് മികച്ച ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് സൗജന്യ വിദേശയാത്ര നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന ആക്ഷേപം ഉയർന്നതോടെ സംഭവം രാഷ്ട്രീയ ചർച്ചയായി മാറി.
വിഷയത്തിൽ മലപ്പുറം ജില്ലാ കലക്ടർ വിനയ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ലീഗ് നേതാവിന്റെ പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ മലപ്പുറം എസ് പിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ മാധ്യമങ്ങളെ അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
advertisement
തിരഞ്ഞെടുപ്പിൽ വോട്ടർമാരെയോ പ്രവർത്തകരെയോ പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സി.പി. ബാവ ഹാജിയുടെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
