TRENDING:

വീടും സമ്പത്തും കേഡൽ ജിൻസന്റെ അമ്മയ്ക്ക് എഴുതിനൽകി; കോടതി വിധിച്ച 15 ലക്ഷവും ലഭിച്ചില്ല: നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതിയുടെ അമ്മാവൻ മരിച്ചു

Last Updated:

സ്വന്തം വീടും സമ്പത്തും കേഡലിന്റെ അമ്മ ജീൻ പത്മയ്ക്ക് അവിവാഹിതനായ ജോസ് എഴുതിനൽകിയിരുന്നു. തന്റെ ചെലവിനായി മാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജിൻസൺ രാജയുടെ അമ്മാവനും കേസിലെ ഒന്നാം സാക്ഷിയുമായ നന്തൻകോട് ബെയിൻസ് കോംപൗണ്ട് 115 സുന്ദരഭവനിൽ ജെ സി ജോസ് (65) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കേസിൽ മേയ് 13ന് കോടതി വിധി വന്നിരുന്നു. കേസിൽ നഷ്ടപരിഹാരമായി കോടതി വിധിച്ച 15 ലക്ഷവും ജോസിന് ലഭിച്ചിരുന്നില്ല.
ജോസ്
ജോസ്
advertisement

ഇതും വായിക്കുക: കർണാടകയിൽ‌ വൻ ബാങ്ക് കൊള്ള; 59 കിലോ സ്വർണവും 5 ലക്ഷം രൂപയും കവർന്നു; ആഭിചാര ക്രിയകൾ നടത്തിയതിനും തെളിവുകൾ

സ്വന്തം വീടും സമ്പത്തും കേഡലിന്റെ അമ്മ ജീൻ പത്മയ്ക്ക് അവിവാഹിതനായ ജോസ് എഴുതിനൽകിയിരുന്നു. തന്റെ ചെലവിനായി മാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. അച്ഛനും അമ്മയും സഹോദരിയും ബന്ധുവായ സ്ത്രീയും തൊട്ടടുത്ത വീട്ടിൽ അമ്മാവനുമായിരുന്നു കേഡലിന്റെ കുടുംബം. ഇതിൽ ജോസിനെ ഒഴികെ ബാക്കിയുള്ളവരെ കേഡൽ കൊലപ്പെടുത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജോസിന് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചിരുന്നു. അത് വേണ്ടെന്നുവച്ചു. രോഗബാധിതനായി വീൽചെയറിൽ കഴിഞ്ഞ അദ്ദേഹം വീടും സ്ഥലവും ആവശ്യപ്പെട്ട് ഒട്ടേറെത്തവണ കേഡലിനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞ ജോസിന്റെ അവസ്ഥ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ജോസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കേഡലിനെ കോടതി ശിക്ഷിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീടും സമ്പത്തും കേഡൽ ജിൻസന്റെ അമ്മയ്ക്ക് എഴുതിനൽകി; കോടതി വിധിച്ച 15 ലക്ഷവും ലഭിച്ചില്ല: നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതിയുടെ അമ്മാവൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories