ഇതിനു പിന്നാലെ ശശികലയും ഗുരുസ്വാമിയും സന്നിധാനത്ത് ശ്രീകോവിലിനു സമീപം നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം പതിനെട്ടാംപടിക്കു സമീപത്തു നിന്നു ദര്‍ശനം നടത്താതെ മടങ്ങിയെന്നാണ് ശശികല മാധ്യമളോട് പറഞ്ഞത്. തൊഴാന്‍ എത്തിയപ്പോള്‍ അനുവാദം നല്‍കിയില്ലെന്ന് ശശികലയുടെ ഭര്‍ത്താവ് ശരവണമാരനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനു പിന്നാലെയാണ് യുവതി ദര്‍ശനം നടത്തിയെന്നും സുരക്ഷ പരിഗണിച്ചാണ് അവര്‍ അങ്ങനെ പറഞ്ഞതെന്നും വിശദീകരിച്ച് പൊലീസ് രംഗത്തെത്തിയത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം സംബന്ധിച്ച സര്‍ക്കാരിന്റെ മുന്‍നിലപാടും മന്ത്രി നിയമസഭയില്‍ മാറ്റിപ്പറഞ്ഞു. ശബരിമലയില്‍ രണ്ട് യുവതികള്‍ മാത്രമെ ദര്‍ശനം നടത്തിയിട്ടുള്ളെന്നാണ് മന്ത്രി കടകംപള്ളി നിയമസഭയെ അറിയിച്ചത്. അതേസമയം 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു പൊലീസ് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ പുരുഷന്‍മാരും 50 കഴിഞ്ഞ സ്ത്രീകളും ഉള്‍പ്പെട്ടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ 34 പേരെ ഒഴിവാക്കി 17 പേരുടെ പട്ടിക തയാറാക്കി. ഇതിനു പിന്നാലെയാണ് ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടനുസരിച്ച് രണ്ട് യുവതികള്‍ മാത്രമെ ദര്‍ശനം നടത്തിയിട്ടുള്ളെന്ന് മന്ത്രി വ്യക്തമാക്കിയത്.
advertisement
Also Read ശ്രീലങ്കൻ യുവതി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും സ്ഥിരീകരിച്ചു
