കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ ചാടിപ്പോകുന്നത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തമിഴ്‌നാട് പോലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
പോലീസ് ബാലമുരുകന് സുരക്ഷ ഒരുക്കാത്തത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വീഡിയോയില്‍ ബാലമുരുകൻ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേർന്ന ചെക്ക് വസ്ത്രമാണ്. രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് ബാലമുരുകൻ ധരിച്ചിരുന്നത് എന്നായിരുന്നു തമിഴ്നാട് പൊലീസ് കേരള പൊലീസിന് നൽകിയ വിവരം.
advertisement
തമിഴ്‌നാട് പോലീസ് ബാലമുരുകനെ സ്വകാര്യ വാഹനത്തിലാണ് വിയ്യൂരിലെത്തിച്ചതെന്നതും ഗുരുതര വീഴ്ചയാണ്. ജയില്‍ വളപ്പില്‍ ഒളിച്ചിരുന്ന ബാലമുരുകന്‍ രക്ഷപ്പെട്ടത് രണ്ടേമുക്കാലിനും മൂന്നരയ്ക്ക് ഇടയിലാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ജയില്‍ ജീവനക്കാരന്റെ സൈക്കിള്‍ മോഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്.
നാല് സംഘങ്ങളായി തിരിഞ്ഞാണ് തൃശൂര്‍ നഗരത്തിലും ജില്ലാ അതിര്‍ത്തികളിലും തിരച്ചില്‍ പുരോഗമിക്കുന്നത്. പോലീസിന് ബാലമുരുകനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തെങ്കാശി സ്വദേശിയായ ബാലമുരുകന്‍ കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്‌നാട് പോലീസ് ഇയാളെ കൊണ്ടുപോയത്. എസ്‌ഐ നാഗരാജനും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. മറയൂരിലെ മോഷണക്കേസിലും ബാലമുരുകന്‍ പ്രതിയാണ്.
Summary: CCTV footage of the infamous criminal Balamurugan, who escaped from the custody of Tamil Nadu Police in Thrissur, has been released.
Balamurugan's visuals were captured on the CCTV of the hotel in Alathur where he had stopped to eat. The footage clearly shows Balamurugan walking out without handcuffs. It is evident that the police were extremely negligent while bringing Balamurugan out.
