ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍, 25-ന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്ന ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ അവിടെ ചുവപ്പുകൊടി കാണിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരത് 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു
ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയിൽവേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്. ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കി. മീ. വേഗതയിലാണ് ട്രെയിനിന് പോകാൻ കഴിഞ്ഞുള്ളൂ.
advertisement
വന്ദേഭാരത് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരം; 7 മണിക്കൂർ 50 മിനിറ്റിൽ കാസർഗോഡെത്തി
അതിനാൽ വേഗത കുറയുന്നുവെന്ന കാരണം അംഗീകരിക്കാൻ ആവില്ലെന്ന് എം പി ചൂണ്ടിക്കാട്ടി. സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, ജനറൽ മാനേജർക്കും വി.കെ ശ്രീകണ്ഠൻ എംപി കത്ത് അയച്ചിരുന്നു. സ്‌റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത് റെയില്‍വേ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നുണ്ട് എന്ന അറിയിപ്പാണ് ലഭിച്ചത്. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോര്‍ട്ടാണ് റെയില്‍വേക്ക് ലഭിച്ചിരിക്കുന്നത്. അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.