പന്തളം രാജപ്രതിനികൾക്കുവേണ്ടിയുള്ള പ്രത്യേക പൂജകളും ചടങ്ങുകളുമാണ് ഇന്ന് രാവിലെ നടന്നത്. പിന്നീട് അയ്യപ്പനെ യോഗനിദ്രയിലാക്കുന്നതിനുള്ള പൂജകൾ ചെയ്തു. അതിനുശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ച് താക്കോൽ പന്തളം രാജ പ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി താക്കോൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. അടുത്ത ഒരു വർഷത്തേക്കു പൂജകൾക്കായുള്ള ചുമതല മേൽശാന്തിയെയും ദേവസ്വം അഡ്മിനിസ്ട്രേറ്ററെയും പന്തളം രാജപ്രതിനിധി ഏൽപ്പിക്കുന്നുവെന്നതാണ് ഇതിലൂടെയുള്ള സങ്കൽപം.
വരുമാനം കുത്തനെ ഇടിഞ്ഞു: ശബരിമലയിൽ ദേവസ്വത്തിന് നഷ്ടമായത് 95.65 കോടി
advertisement
ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണവും സംഘർഷഭരിതവുമായ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്. സർക്കാരിനെയും ദേവസ്വംബോർഡിനെയും പൊലീസിനെയും സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീർഥാടനകാലമായിരുന്നു ഇത്.
ശബരിമല ദര്‍ശനം: സുരേന്ദ്രന്റെ ഹര്‍ജി മജിസ്‌ട്രേറ്റ് കോടതിയും തള്ളി
ഇന്നലെ രാത്രി പത്ത് മണിക്ക് ഹരിവാരസനം പാടി നടയടച്ചതോടെ സാധാരണ ഭക്തർക്കുള്ള ദർശനം അവസാനിച്ചിരുന്നു.